Sunday, 17 November 2013

ഒരു പാമ്പ്‌

കറുത്തു മെല്ലിച്ച നീണ്ടു കറുത്ത ഒരു പാമ്പ്‌ അവളുടെ നിതംഭത്തിൽ മാറി മാറി കൊത്തിക്കൊണ്ടിരുന്നു. മൂന്ന് പാമ്പുകൾ ചുറ്റിപ്പിഴഞ്ഞ്‌ കൊത്തുന്ന പോലെ തോന്നും അവളുടെ കാർക്കൂന്തൽ മുടിയിഴകൾക്ക്‌. മൂന്നു വരികാളായി മുടഞ്ഞിരുന്ന അവളുടെ മുടിയിഴകൾ നിതംഭത്തിൽ കൊത്തുന്നത്‌ അയാളെ മത്തുപിടിപ്പിച്ചു. അത്രയ്ക്കും നീളമുണ്ടായിരുന്നവയ്ക്ക്‌. 

പെട്ടന്നയാളുടെ കാർ റോഡിനു നടുവിലെ ഡിവൈഡറിൽ ഇടിച്ചു എതിർവ്വശത്തേക്ക്‌ മറിഞ്ഞു ഇലക്ട്രിക്‌ പോസ്റ്റിൽ തട്ടി നിന്നു. ഇലക്ട്രിക്‌ ലൈനിൽ നിന്ന് തീപ്പൊരികൾ വീണു കാർ കത്തിപ്പിടിക്കാൻ തുടങ്ങി. ഡീസൽ ഒഴുകി റോഡും കത്തിത്തുടങ്ങി. ആളുകൾ നിലവിളിച്ചു കൊണ്ടിരുന്നു, ഏത്‌ നിമിഷവും കാർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞാവണം ആളുകൾ കുറച്ച്‌ ദൂരെ മാറി നിന്നു.

അപ്പോഴും അയാൾ അതിനകത്തായിരുന്നു, രണ്ട്‌ വട്ടം തല സ്റ്റാറിങ്ങിൽ ഇടിച്ചത്‌ കാരണം അയാൾക്ക്‌ നിലവിളിക്കാൻ പോലുമാകാതെ ബോധം കെട്ടു വീണു . ഡോറിനിടയിലൂടെ രക്തം ഒഴുകുന്നത്‌ കാണാമായിരൂന്നു.

ആളുകൾക്കൽഭുതം.. വേറെയൊരു വാഹനം തട്ടികയോ എതിർദ്ദിശയിൽ വരികയോ ചെയ്യാതെ എങ്ങനെ കാർ അപകടത്തിൽപ്പെട്ടു. ആരൊക്കെയോ ചേർന്ന് പോലീസിനേയും അഗ്നിശമന സേനയേയും വിളിക്കുന്നുണ്ട്‌.

പെട്ടെന്ന് കാർ ഒരു 100 മീറ്റർ ഉയരത്തിൽ ഇലക്ട്രിക്ക്‌ ലൈനും തകർത്ത്‌ ഉയർന്ന് പൊട്ടിത്തെറിച്ചു. ചുറ്റും അങ്ങിങ്ങായി ചിതറി കാറിന്റെ അവശിഷ്ടങ്ങൾ, കൂടെ അയാളുടെ ചോരയൂർന്ന ശരീര ഭാഗങ്ങളും. ഒരുപക്ഷേ അയാളുടെ മരണം നേരത്തെ സംഭവിച്ചിരിക്കാം.. എന്നിട്ടും കാർ പൊട്ടിത്തെറിക്കാൻ ദൈവം നിശ്ചയിച്ചു കാണും..

ആകാശത്തേക്ക്‌ പറക്കുന്ന അയാളുടെ ആത്മാവ്‌ തിരയുകയായിരുന്നു അവളെ.. അങ്ങനെ ഒരുവളെ അവിടെയെങ്ങും കണ്ടില്ല. ആൾക്കൂട്ടത്തിലും.. അതോ ദൈവം അയാളുടെ മരണം നിശ്ചയിച്ചത്‌ അവളുടെ നിതംഭത്തിൽ കൊത്തുന്ന മുടിയിഴകളെ നോക്കിയിട്ടാണോ.. അയാളുടെ കാലനായി അവതരിച്ചതാകുമോ ? അന്യ സ്ത്രീയുടെ ദേഹത്തേക്ക്‌ നോക്കേണ്ടിയിരുന്നില്ലല്ലോ രണ്ട്‌ മക്കളുടെയും ഭാര്യയുടെയും ഗ്രിഹനാഥനായ അയാൾക്ക്‌..

ചോദ്യങ്ങ ളൊരുപാട്‌ ബാക്കിയാക്കി അയാൾ യാത്രയായ്‌.

ഉബൈദുള്ള ഡൽ ഹി 

Tuesday, 27 August 2013

ഉമ്മാ.. !!


ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ അടി വാങ്ങിയത് ഉമ്മയുടെ കയ്യില്‍ നിന്നാണു, ഞങ്ങള്‍ മൂന്നു ആണ്‍കുട്ടികളില്‍ ഏറ്റവും തല തെറിച്ചതും ഞാന്‍ തന്നെ, ഉപ്പാനെ പോലെ കറുത്തിട്ടും ഞാന്‍ തന്നെ അവര്‍ ഉമ്മാനെ പോലെ വെളുത്തിട്ടും , ആദ്യമൊക്കെ ഞാന്‍ "അണ്ണാച്ചിക്കുട്ടി" എന്ന പേരില്‍ അറിയപ്പെട്ടു..

സ്കൂളില്‍ പോകാതെ കറങ്ങി നടന്നതിനും മറ്റും ഉമ്മാന്റെ കയ്യില്‍ നിന്ന് വങ്ങുന്ന അടിക്ക് ഒരു കുറവുമില്ലാര്‍ന്നു, എന്നിട്ട് ഞാന്‍ നന്നാവ്വൊ. അടിച്ച് കയ്യിലുള്ള വടി വരെ കരയാന്‍ തുടങ്ങിയിട്ടും ഞാന്‍ കരഞ്ഞില്ല, പക്ഷെ ഉമ്മ കണ്ണുനീര്‍ ഒലിപ്പിച്ചു കരയുന്ന രംഗം ഇന്നും ഓര്‍ക്കുന്നു

പിച്ചവെച്ചു നടന്നിരുന്ന കാലത്ത് അറിയാതെ കാല്‍ തെന്നി വീഴുന്നവസരത്തില്‍ ഓടി വന്നു കാകളില്‍ കോരിയെടുത്തു കരയുന്ന എന്‍ കണ്ണുകളില്‍ ഉമ്മകളാല്‍ പൊതിയുന്ന നിമിഷം , ഞാന്‍ വീണത് ഉമ്മ മറന്നുപോയിക്കാണും , പക്ഷെ അന്നുമ്മ കരഞ്ഞത് ഞാനിന്നും മറന്നിട്ടില്ല.

ഉമ്മാ എനിക്ക് പൊറുത്തു തരണേ.. !! 
ജീവിതത്തിന്റെ കാൽ നൂറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇനിയുള്ളാ 75 വർഷമെങ്കിലും എനിക്ക്‌ നിന്റെ മനസ്സിൽ ജീവിക്കണം പ്രിയേ. ഇതുവരെ കണ്ട ലോകമൊന്നുമല്ല ഇനി വരാനിരിക്കുന്നത്‌.പ്രിയേ.. നിന്റെ സ്വപ്നങ്ങളിലൂടെ സഞ്ജരിക്കണമെനിക്ക്‌.

കഴിഞ്ഞകാലം ഞാൻ നടന്നു തീർത്തത്‌ വൃത്തികെട്ടതും കല്ലും മുള്ളും നിറഞ്ഞതായിരുന്നു. പ്രിയേ നീയും എങ്ങനെയായിരുന്നു ജീവിച്ചിരുന്നത്‌ എനിക്കറിയില്ല. ഇനിയുള്ള ദിവസങ്ങൾ നിന്റെ വഴികളിലുള്ള തടസ്സങ്ങളെ നീക്കി നമ്മുടെ സ്വപ്നങ്ങളുടെ പണിപ്പുരയിലായിരിക്കും.

ഇനിയുള്ള ലോകം എന്റെ വീട്‌ കുടുംബം നാട്‌ നാട്ടുകാർ എല്ലാമാണു. ആ പുതിയ ലോകത്തിൽ ആദ്യം ഒരുപാട്‌ പ്രശ്നങ്ങളൊക്കെ ഉണ്ടാകും,എല്ലാരെയും പരിജയപ്പെട്ട്‌ അറിഞ്ഞു വരാം ഒരുപാട്‌ സമയമെടുക്കും. അതിനിടക്ക്‌ നീ അനുഭവിക്കുന്ന വേദനകൾ എന്റെയും കൂടി വേദനയായിരിക്കും.

പ്രിയേ.. ഞാനിവിടെ പട്ടിണി കിടന്നാലും നിന്നെ പട്ടിണിയാക്കരുത്‌ എന്നാണു എന്റെ പ്രാർത്ഥന. എനിക്കിവിടെ വെയിലും മഴയും എല്ലാം ശീലമായി. ഇതുവരെ ആരോടും ഞാൻ എന്റെ സങ്കടങ്ങൾ പറയാറില്ല. പക്ഷേ ഇന്നു മുതൽ ഞാൻ എല്ലാം തുറന്നു പറയും.

നിന്നെ ബഹുമാനിക്കുകയും ആദരിക്കുകയും നല്ല നിലയിൽ പെരുമാറുകയും ചെയ്യുന്നവനാണു ലോകത്ത്‌ ഏറ്റവും നല്ല മാന്യൻ എന്നത്‌ കൊണ്ട്‌, എന്നിൽ നിന്നും ഒരു വാക്കു പോലും നിന്നെ വേദനിപ്പിക്കുന്ന തരത്തിൽ ഉണ്ടാവാതിരിക്കാൻ ഞാൻ ശ്രമിക്കുന്നതാണു. നീയും എന്നെ പോലെ ഒരു ജീവിതമാണു. നിനക്കും ആഗ്രഹങ്ങളുണ്ടാകും ആ ആഗ്രഹങ്ങളാണു എന്നെ ജീവിപ്പിക്കുന്നത്‌.

നമ്മുടെ സ്വപ്നങ്ങൾ നമുക്ക്‌ ഒരു ഓലപ്പുരയിൽ നിന്നു തുടങ്ങാം, പിന്നീടത്‌ നമ്മുടെ കുടുംബം വലുതാകുംതോറും ഓടിട്ട പുരയും പിന്നീട്‌ കൊട്ടാരമോ എന്ത്‌ വേണേലും കെട്ടിപ്പടുക്കാം.
അതിനോക്കെ ദൈവം അനുഗ്രഹിക്കട്ടെ ...

ഇതുവരെയുള്ള എന്റെ ജീവിതം തമാശയും കളിയും ഒരു ലക്ഷ്യബോധവും ഇല്ലാത്തതായിരുന്നു. സഞ്ജരിച്ച വഴികളിലെല്ലാം കൂടെ നടന്നു വഴി കാട്ടിയവരും ഇടക്ക്‌ വെച്ചു വഴി തെറ്റിച്ചവരും പിന്നിൽ നിന്ന് ഇടം കാലിട്ട്‌ പിന്തിരിച്ചവരും ഉണ്ട്‌. പക്ഷേ, ഇന്നവരെയെല്ലാം തകർത്ത്‌ ഏറ്റവും മുന്നിലാണു ഞാൻ, എല്ലാം എനിക്കായ്‌ കാത്തിരുന്ന നിന്റെ പ്രാർത്ഥനയുടെ ഫലമായി ഞാൻ വിശ്വസിക്കുന്നു.

സ്നേഹപൂർവ്വം നിന്റെ മാത്രം ഉബൈദുള്ള..
ഓരൊ ശ്വാസ നിശ്വാസങ്ങൾക്കിടയിൽ പോലും ഞാൻ നിന്നെ ഓർക്കുന്നു. അത്‌ നിലക്കുവോളം..